തിരുവനന്തപുരം: പ്രകൃതിയെ സംരക്ഷിക്കുക എന്നാൽ അതിന്റെ സ്വഭാവികതയിൽ നിലനിർത്തുക എന്നതു തന്നെയാണ്. ഭാരതീയ സംസ്‌കാരത്തിന് ഈ ദൗത്യത്തിൽ പ്രധാന പങ്കുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. തിരുവനന്തപുരം പാൽക്കുളങ്ങര ക്ഷേത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു വത്സൻ തില്ലങ്കേരി.
ക്ഷേത്രങ്ങളെന്നും ഭക്തർക്ക് ആശ്രയമാണ്. അവരെ സാംസ്‌കാരികമായി ഒന്നിപ്പിക്കുന്നതും അതിനനുസരിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ക്ഷേത്രങ്ങളാണ്. ആത്മീയത നിത്യജീവിത ത്തിൽ നിറയ്‌ക്കാനാണ് ക്ഷേത്രങ്ങൾ ശ്രമിക്കേണ്ടത്. ഇതിന് പ്രകൃതിയെ ഈശ്വരനായി കാണുന്ന സംസ്‌കാരം ക്ഷേത്രച്ചടങ്ങുളിൽ നിർബന്ധമായും ഉൾപ്പെടുത്തണം. മനുഷ്യ നൊഴികെ മറ്റൊരു ജീവിയും പ്രകൃതിയുടെ താളം നശിപ്പിക്കുന്നില്ല. അതിനാൽ നന്നാകേ ണ്ടത് മനുഷ്യനാണ്. അവന്റെ ആചരണത്തിലാണ് മാറ്റം വരേണ്ടത്. അതിന് ബോധപൂർവ്വമായ ശ്രമങ്ങളാണ് വേണ്ടത്. അതിന് ചുക്കാൻ പിടിക്കാൻ ആത്മീയ ആരാധനാ കേന്ദ്രങ്ങൾക്ക് സാധിക്കണമെന്നും വത്സൻ തില്ലങ്കേരി ഓർമ്മിപ്പിച്ചു.
കുടുംബ വ്യവസ്ഥയാണ് നമ്മുടെ കരുത്ത്. അധിനിവേശ കാലത്തുപോലും നമ്മുടെ രാജ്യം തകരാതിരുന്നത് കുടുംബ വ്യവസ്ഥയുള്ളതുകൊണ്ടായിരുന്നു. രാമായണവും മഹാഭാരതവും നമുക്ക് മുന്നിൽ കുടുംബ ബന്ധങ്ങളുടെ സങ്കീർണ്ണതകളും കരുത്തുമാണ് തുറന്നുകാട്ടു ന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ആഗോളതലത്തിൽ ഭാരതീയ സംസ്‌കാരത്തെ തിരിച്ചറിഞ്ഞ പല ഭൂവിഭാഗങ്ങളും ഇന്ന് ഒറ്റപ്പെട്ടിരിക്കുന്നു. ഇറാൻ, ടിബറ്റ്, നേപ്പാൾ, സിംഗപ്പൂർ, അഫ്ഗാനിസ്ഥാനടക്കം ഭാരതീയ സംസ്‌കാരത്തെ തൊട്ടറിഞ്ഞ ഭൂവിഭാഗങ്ങളായിരുന്നുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
Comments