ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാജ്യത്ത് എത്തിയാലും വാർത്തയാകുന്നത് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഒത്തുചേരലുകളാണ്. ടോക്കിയോവിലും അത്തരം സംഭവങ്ങളാണ് സ്വീകരണ സമയത്ത് ഏറെ ശ്രദ്ധനേടിയത്. വിമാനത്താവളത്തിൽ പ്രധാന മന്ത്രിയെ സ്വീകരിക്കാനെത്തിയവരെല്ലാം അവരവരുടെ മാതൃഭാഷയിൽ സ്വാഗതമോതുന്ന പ്ലക്കാർഡുകളുയർത്തി നിന്നത് കൗതുകമായി.
മലയാളത്തിൽ സ്വാഗതം എഴുതിയ പ്ലക്കാർഡുമായി നിന്ന കുട്ടികളേയും വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമായി കാണാം. വിവിധ ഭാഷകളിലെഴുതിയ ആശംസാ സന്ദേശ ങ്ങളിൽ ഓട്ടോഗ്രാഫുകളിട്ടുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യൻ പൗരസമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയത്.
ജപ്പാൻ സന്ദർശനത്തിൽ ക്വാഡ് സഖ്യത്തിന്റെ യോഗങ്ങളുൾപ്പടെ 40 മണിക്കൂറിൽ 23 യോഗങ്ങളിലാണ് നരേന്ദ്രമോദി പങ്കെടുക്കുന്നത്. രാഷ്‌ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ച കൾക്കൊപ്പം വിവിധ വ്യാപാര സമൂഹങ്ങളുമായും ശാസ്ത്രസമൂഹവുമായും സാങ്കേതിക വിദഗ്ധരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ജപ്പാനിലെ 30 വൻകിട കമ്പനികളുടെ തലവന്മാരുമായുള്ള കൂടിക്കാഴ്ച ഇന്ത്യയിലെ ജപ്പാനിലെ മുതൽ മുടക്കിൽ കാര്യമായ ചലനമുണ്ടാക്കുമെന്നാണ് വിദേശ-വാണിജ്യകാര്യ മന്ത്രാലയങ്ങൾ പ്രതീക്ഷി ക്കുന്നത്.
Comments