ന്യൂഡൽഹി: ഇന്ത്യൻ സൈനികർക്ക് പരിശീലനത്തിനായി അമേരിക്കയുടെ ഹോർനെറ്റ്സ് യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി. കരയിൽ നിന്നും വിമാനവാഹിനികളിൽ നിന്നും ഒരേ സമയം പറന്നുപൊങ്ങി ശത്രുക്കളെ തകർക്കുന്ന വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. രണ്ട് ബോയിംഗ് എഫ്എ-18 സൂപ്പർ ഹോർനെറ്റ്സ് ജെറ്റുകളാണ് ഗോവയിലെ ഐഎൻഎസ് ഹൻസ നാവികതാവളത്തിൽ എത്തിയിരിക്കുന്നത്.
ഇന്ത്യയിലെത്തിയ വിമാനങ്ങൾ ഈ ആഴ്ച ഐഎൻഎസ് വിക്രാന്തിലും കരയിലുമായി നടക്കുന്ന വ്യോമാഭ്യാസ പരിശീലനങ്ങളിൽ പങ്കെടുക്കുമെന്ന് നാവിക സേന അറിയിച്ചു. അമേരിക്കൻ നാവിക സേനയുടെ ഭാഗമായ രണ്ടു യുദ്ധവിമാനങ്ങളും താൽക്കാലികമായി ഇന്ത്യ കടമെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങൾക്കും പരിശീലന കേന്ദ്രങ്ങൾക്കുമനുസരിച്ചാണ് വിവിധ സാങ്കേതിക മാറ്റങ്ങളാണ് വിമാനങ്ങളിൽ വരുത്തിയിട്ടുള്ളത്.
റഫേലുകൾക്കൊപ്പമാണ് ഹോർനെറ്റ്സുകളും ഇന്ത്യക്കായി പരിശീലനം നടത്തുന്നത്. ഇന്ത്യൻ വൈമാനികരും വിമാനത്തിൽ പരിശീലനം നടത്തും. ഐഎൻഎസ് വിക്രാമാദിത്യയിൽ അണിനിരത്തുന്ന 26 യുദ്ധവിമാനങ്ങളുടെ കൂട്ടത്തിലാണ് ഹോർനെറ്റ്സുകളും പങ്കുചേരുന്നത്. നിലവിൽ ഐഎൻഎസ് വിക്രമാദിത്യയിൽ ഇന്ത്യൻ നാവികസേന മിഗ്-28കെ ഫൈറ്റർ ജെറ്റുകളാണ് അണിനിരത്തിയിട്ടുള്ളത്.
Comments