ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പുതിയതായി രൂപീകരിച്ച ജില്ലയുടെ പേര് മാറ്റുന്നതിനെ ചൊല്ലി സംഘർഷം. പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം. അക്രമാസക്തരായ ആൾക്കൂട്ടം ഗതാഗതമന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീയിട്ടു. അമലാപുരം നഗരത്തിലെ വീടിനാണ് പ്രതിഷേധക്കാർ തീയിട്ടത്. മന്ത്രിയേയും കുടുംബത്തേയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എംഎൽഎ പൊന്നാട സതീഷിന്റെ വീടിനും പ്രതിഷേധക്കാർ തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പോലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും പ്രതിഷേധക്കാർ കത്തിച്ചു. പോലീസുകാരും സാധാരണക്കാരുമുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഏപ്രിൽ നാലിനാണ് ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്ന് കൊനസീമ ജില്ല രൂപീകരിച്ചത്. കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കാനും ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചായിരുന്നു സർക്കാരിന്റെ തീരുമാനം.
#WATCH | MLA Ponnada Satish's house was set on fire by protestors in Konaseema district in Andhra Pradesh today, the protests were opposing the naming of the district as Dr BR Ambedkar Konaseema district pic.twitter.com/XzJskKqhz3
— ANI (@ANI) May 24, 2022
തുടർന്ന് കൊനസീമ സാധനാ സമിതി ജില്ലയുടെ പേര് മാറ്റുന്നതിനെതിരെ രംഗത്തെത്തി. ജില്ലയുടെ പേര് കൊനസീമ എന്ന് നിലനിർത്തണം എന്നായിരുന്നു ആവശ്യം. പേര് മാറ്റുന്നതിനെതിരെ ജില്ലാ കളക്ടർ ഹിമാൻഷു ശുക്ലയ്ക്ക് നിവേദനം സമർപ്പിക്കാനും പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചു. പ്രതിഷേധവുമായി എത്തിയവരെ പോലീസ് പിരിച്ചു വിടാൻ ശ്രമിച്ചതോടെയാണ് ആളുകൾ അക്രമാസക്തരായത്. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ആന്ധ്രപ്രദേശ് ആഭ്യന്തരമന്ത്രി തനതി വനിത പറഞ്ഞു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും അവർ വ്യക്തമാക്കി.
#WATCH | People staged a protest in Andhra Pradesh over renaming the Konaseema district.
Severals resorted to stone-pelting and set fire to vehicles targeting police, 20 police personal injured. pic.twitter.com/3pHqcB0PBC
— ANI (@ANI) May 24, 2022
Comments