തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അതിജീവിത. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി അടിയന്തിരമായി വിളിച്ചുവരുത്തിയെന്നാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പരസ്യ പ്രതികരണത്തിന് വരാനും അതിജീവിത തയ്യാറായി. കേസ് അട്ടമറിക്കാൻ നീക്കം നടക്കുന്നുവെന്ന അതിജീവിതയുടെ പരാതി പുറത്തുവന്നതോടെ സിപിഎം നേതാക്കൾ പലരും ഉന്നയിച്ച വിമർശനങ്ങളിൽ തനിക്ക് പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. താൻ കഴിഞ്ഞ അഞ്ച് വർഷമായി നടത്തിയ പോരാട്ടവും ആ യാത്രയുടെ ബുദ്ധിമുട്ടും മറ്റുള്ളവർക്ക് മനസിലാകണമെന്നില്ല. അത്തരക്കാരോട് തനിക്ക് ഒന്നും പറയാനില്ലെന്നും ആരുടേയും വായ അടച്ചുവെക്കാനാകില്ലെന്നും അതിജീവിത പ്രതികരിച്ചു.
കേസ് നീണ്ടുപോകുന്നതിൽ ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ തൃപ്തയാണ്. എല്ലാവിധ പിന്തുണയും സർക്കാർ ഉറപ്പുനൽകിയതായി നടി അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ പരിപൂർണമായി വിശ്വസിക്കുകയാണെന്നും അവർ പറഞ്ഞു.
Comments