ടോക്കിയോ:പസഫിക് മേഖലയിൽ അമേരിക്കയുടെ സാന്നിദ്ധ്യത്തെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയക്കെതിരെ അമേരിക്കയും. ജോബൈഡന്റെ ജപ്പാനിൽ നിന്നുള്ള മടക്കയാത്രയ്‌ക്ക് പിന്നാലെ മൂന്ന് മിസൈലുകൾ പരീക്ഷിച്ച കിം ജോംഗ് ഉന്നിന്റെ പ്രകോപനത്തിന് അമേരിക്കയും മിസൈലുകൾ തൊടുത്താണ് മറുപടി നൽകിയിരിക്കുന്നത്.
3 മിസൈലുകൾ ഒരു മണിക്കൂറിൽ വിക്ഷേപിച്ചുകൊണ്ടാണ് വടക്കൻ കൊറിയ അമേരിക്കയെ വെല്ലുവിളിച്ചിച്ചത്. ഇതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ സിയോളിൽ നിന്നാണ് അമേരിക്ക തുടർച്ചയായി ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചത്. തൊട്ടുപുറകേ ജപ്പാൻ കടലിൽ അമേരിക്കയും ജപ്പാനും സംയുക്തമായി വ്യോമാഭ്യാസവും നടത്തി.
സുനാൻ മേഖലയിൽ നിന്നാണ് വടക്കൻ കൊറിയ മൂന്ന് മിസൈലുകൾ പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര മിസൈലുകൾ വിക്ഷേപിച്ചതിലൂടെ വടക്കൻ കൊറിയ ക്വാഡ് സഖ്യത്തിനേയും അമേരിക്കയേയും നേരിട്ട് വെല്ലുവിളിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. സൈനിക മേധാവിത്വം തെളിയിക്കാൻ നോക്കുന്ന കൊറിയയുടെ നീക്കത്തിനെതിരെ ദക്ഷിണ കൊറിയയാണ് വിവരങ്ങൾ പുറത്തുവിട്ടത്. വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.
മേഖലയിൽ ജപ്പാൻ അമേരിക്കയ്‌ക്ക് താവളമൊരുക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കില്ലെന്നാണ് വടക്കൻ കൊറിയയുടെ നയം. ചൈനയും റഷ്യയും സംയുക്തമായി ജപ്പാൻ കടലിന് മുകളിൽ വ്യോമാഭ്യാസം നടത്തി പ്രകോപനം സൃഷ്ടിച്ചിരുന്നു.
Comments