ന്യൂഡൽഹി: യുവതിയെ തട്ടിക്കൊണ്ടു പോയി പൂട്ടിയിട്ട് മാസങ്ങളോളം ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി.ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിക്കാൻ നിർബന്ധിപ്പിച്ചുവെന്നും വിസമതിച്ചാൽ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ ആരോപിക്കുന്നു. നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിച്ചെന്നും യുവതി ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശികളായ സെയ്ഫ് അൻസാരി ഇയാളുടെ പിതാവ് ഷാഹിദ് അൻസാരി എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു.
2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗുരുഗ്രാമിലെ സ്വാകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതി. ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള യാത്രയ്ക്കിടെ ദിവസവും പ്രതി യുവതിയെ കാണാറുണ്ടായിരുന്നു. ഒരു ദിവസം തന്റെ സുഹൃത്തിന് കൊറോണ കാരണം ജോലി നഷ്ടപ്പെട്ടെന്നും സഹായിക്കണമെന്നും പ്രതി അഭ്യർത്ഥിച്ചു.യുവതി ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി നോക്കാൻ പ്രതി ആവശ്യപ്പെട്ടു. വിവരങ്ങൾ കൈമാറാൻ ഫോൺ നമ്പർ വാങ്ങി. തുടർന്ന് പ്രതി സെയ്ഫ് അൻസാരി വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ താൻ ഹിന്ദുവായതിനാൽ വിവാഹത്തിന് താൽപര്യമില്ലെന്ന് യുവതി മറുപടി പറഞ്ഞു.
വിവാഹാഭ്യർത്ഥന നിരസിച്ചിട്ടും പ്രതികൾ യുവതിയെ പിന്തുടർന്നു. 2021 സെപ്തംബർ 6 ന് സെയ്ഫ് അൻസാരി ബീഹാറിലേക്ക് മടങ്ങുകയാണെന്നും അവസാനമായി ഒന്നു കാണണമെന്നും പറഞ്ഞ് യുവതിയെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. തുടർന്ന് ബിരിയാണിയിൽ മയക്കുമരുന്ന നൽകി തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് സെയ്ഫ് അൻസാരിയും ഇയാളുടെ പിതാവും ചേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇസ്ലാം മതം സ്വീകരിച്ച് വിവാഹം ചെയ്തില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.തുടർന്ന് അൻസാരി യുവതിയെ ബീഹാറിലേക്ക് കൊണ്ട് പോയി അവിടെ വെച്ച് സെയ്ഫ് അൻസാരിയുടെ സുഹൃത്തുക്കളും യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം പിതൃസഹോദരിയുടെ വീട്ടിൽ പൂട്ടിയിട്ട് നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ച യുവതിയെ വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പോലീസ് അന്വേഷണത്തിൽ പ്രതി സെയ്ഫ് അൻസാരി നേരത്തെ വിവാഹിതനാണെന്നും ഇതിന് മുൻപും സമാനമായ രീതിയിൽ ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച കേസുകൾ ഇയാൾക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.
Comments