കൊച്ചി;കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ ചിത്രവും പശ്ചാത്തലവും പുറത്തുവിട്ടതിന് മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപവുമായി പോപ്പുലര്‍ ഫ്രണ്ട് സൈബര്‍ തൊഴിലാളികൾ. പോപ്പുലര്‍ ഫ്രണ്ട് സജീവ പ്രവര്‍ത്തകനായ അസ്കതര്‍ മുസ്ഫിറിന് ഇറച്ചിവെട്ടും കാര്‍ വില്‍പ്പനയുമാണ് തൊഴിലെന്ന് റിപ്പോർട്ടിങ്ങിനിടെ മാദ്ധ്യമപ്രവർത്തക ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശരണ്യ സ്നേഹജൻ എന്ന മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ അശ്ലീലവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ വന്ന അധിക്ഷേപങ്ങൾക്ക് ശരണ്യയും ചുട്ട മറുപടി നൽകുന്നുണ്ട്.
“എന്റ തന്ത നല്ല ഓന്നാന്തരം ഒരു ചെത്ത് തൊഴിലാളി ആയിരുന്നു ചേട്ടാ …എടുക്കുന്ന തൊഴിൽ അത് ഇറച്ചി വെട്ടാണെങ്കിലും ജില്ലാകളക്ടർ ആണെങ്കിലും എന്റകണ്ണിൽ എല്ലാത്തിനും ഒരേ മൂല്യവും ഒരേ അന്തസുമാണ് …പിന്നെ തൊഴിൽ എന്തെന്നല്ല ചെയ്യുന്ന പ്രവൃത്തി എന്തെന്നാണ് വിലയിരുത്തേണ്ടത് ..തോന്ന്യവാസം ആണ് കാണിക്കുന്നതെങ്കിൽ ഇനി അത് ഏത് കേമൻ ആണെങ്കിലും പറയുകയും ചെയ്യും ഇതാണ് മറുപടി” ഇതായിരുന്നു ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തങ്ങൾ ഒളിവിൽ പോയതല്ലെന്നും വിനോദയാത്ര പോയാതായിരുന്നുവെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. മാത്രമല്ല കുട്ടിക്ക് മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും നേരത്തെയും ഇത്തരം മുദ്രാവാക്യങ്ങൾ കുട്ടി വിളിക്കുമായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
Comments