കണ്ണില്ലാതെ ഒരാൾക്ക് മലകയറാൻ പോലും പ്രയാസമാണ്. മലമുകളിലെ കഠിനമായ വഴിയിലൂടെ നടക്കുക എന്നത് ഒരാളുടെ സഹായം ഉണ്ടെങ്കിൽ പോലും പ്രയാസമാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ കുറവ് ഏറ്റെടുത്ത് അന്ധരായ പല ആളുകളും ഇതിന് മുതിരാറില്ല. എന്നാൽ കണ്ണില്ലെങ്കിലും ലോകം മുഴുവൻ കീഴടക്കാൻ സാധിക്കുമെന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുത്തിരിക്കുകയാണ് അയർലന്റുകാരിയായ ജെന്നിഫർ ഡോഹെർട്ടി.
എവറസ്റ്റ് കൊടുമുടി കീഴടക്കിക്കൊണ്ടാണ് ജെന്നിഫർ എല്ലാവർക്കും പ്രചോദനമായത്. ജനനം മുതൽ തനിക്കുണ്ടായിരുന്ന വൈകല്യങ്ങളെല്ലാം മറന്നുകൊണ്ട് അവർ മുന്നോട്ട് പോയി. 330 കിലോമീറ്റർ നടക്കുകയും 8,700 മീറ്റർ മലകയറുകയും ചെയ്ത ജെന്നിഫർ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ ആദ്യത്തെ ദിവ്യാംഗയായ വനിത എന്ന നേട്ടം കൈവരിച്ചു. ലെറ്റർകെന്നി പർവതാരോഹകൻ ജേസൺ ബ്ലാക്കിനൊപ്പമാണ് ഇവർ എവറസ്റ്റിന്റെ ബേസ്ക്യാമ്പിലെത്തിയത്. മെയ് 2 ന് ആരംഭിച്ച കൊടുമുടി കയറ്റം, മെയ് 11 ന് ബേസ് ക്യാമ്പിലെത്തിയതോടെ അവസാനിച്ചു.
പ്രത്യേക കഴിവുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഡോണഗൽ സെന്റർ ഫോർ ഇൻഡിപെൻഡന്റ് ലിവിംഗ് ഓപ്പർച്യുണിറ്റി ഫണ്ടിൽ നിന്നാണ് ജെന്നിഫർ ഡോഹെർട്ടിക്ക് സഹായം ലഭിച്ചത്. യാത്രയിൽ ഡോഹെർട്ടിയുടെ വഴികാട്ടിയായി ഇവരുടെ നായ സിബിലും ഉണ്ടായിരുന്നു.
പത്ത് ദിവസത്തെ ട്രക്കിംഗിനൊടുവിലാണ്, 5,364 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പിൽ ഇവർ എത്തിയത്. ഈ റൂട്ടിലൂടെയാണ്് എഡ്മണ്ട് ഹിലാരിയും നേപ്പാളിലെ ടെൻസിംഗ് നോർഗെയും കൊടുമുടി കീഴടക്കിയത്.
ക്രിസ്മസിന് മുമ്പാണ് ജേസൺ ബ്ലാക്ക് ഈ പദ്ധതിയുമായി ആദ്യം ജെന്നിഫറിനെ സമീപിച്ചത്. അവർ അന്ധയാണെന്ന് അയാൾക്ക് അറിയാമായിരുന്നു. എന്നാൽ ഒന്നും നോക്കാതെ ഈ ആശത്തോട് അവർ യോജിച്ചു. ”ഞാൻ പ്രകൃതിയെ ഇഷ്ടപ്പെടുന്നയാളാണ്. ഇത് ചെയ്യാൻ എനിക്ക് ഒരിക്കലും ഉദ്ദേശ്യമുണ്ടായിരുന്നില്ല. എന്നാൽ ഇത് യാഥാർത്ഥ്യമാകാൻ വളരെ ആഗ്രഹിച്ചിരുന്നു.” ജെന്നിഫർ പറഞ്ഞു. തുടർന്ന് ബൻക്രാന പരിശീലനം നൽകാൻ ആരംഭിച്ചു. നടത്തം, വ്യായാമം, ബൈക്ക് ട്രെക്കിംഗ് എന്നിവയാണ് ചെയ്തത്. രണ്ട് ദിവസത്തെ ട്രെക്കിംഗ് പരിപാടിയും സംഘടിപ്പിച്ചു.
കൊടുമുടി കയറ്റം അതിശയകരവും അതികഠിനമായിരുന്നുവെന്ന് ജെന്നിഫർ പറയുന്നു. ”നിലം ശരിക്കും കഠിനമായിരുന്നു. ശാരീരിക വെല്ലുവിളി പോലെ തന്നെ മാനസിക വെല്ലുവിളികളും ഉണ്ടായി. പക്ഷേ അത് വളരെ രസകരമായിരുന്നു. ഞങ്ങൾ മിടുക്കരായ സംഘത്തോടൊപ്പമാണ് യാത്ര ചെയ്തത്. എനിക്ക് ഒരിക്കലും നിർത്തിപ്പോരാൻ തോന്നിയില്ല. തുടക്കം മുതൽ ഇത് ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് വെല്ലുവിളിയുടെ ഭാഗമായിരുന്നു. ടീമിൽ നിന്ന് തനിക്ക് വളരെയധികം പിന്തുണ ലഭിച്ചു ” ” അവർ പറഞ്ഞു.”എനിക്കല്ല മറ്റൊരാൾക്കാണ് ഇത് സംഭവിച്ചതെന്ന് തോന്നുന്നു. അത് വല്ലാത്തൊരു വികാരമാണ്. ഓരോ നിമിഷവും ഉജ്ജ്വലമായിരുന്നു.” ജെന്നിഫർ കൂട്ടിച്ചേർത്തു.
ജെന്നിഫറിനെ സാധാരണ വ്യക്തിയായാണ് പരിഗണിച്ചത് എന്ന് പർവതാരോഹകൻ ജേസൺ ബ്ലാക്ക് പറഞ്ഞു. തന്റെ അന്ധത അവളെ തടഞ്ഞുനിർത്താൻ സംഘം അവരെ അനുവദിച്ചില്ല. അവിശ്വസനീയമായ ആത്മവിശ്വാസമാണ് അവർ പ്രകടിപ്പിച്ചിരുന്നത്. ജെന്നിഫറിന്റെ മനോഭാവവും പ്രതിരോധശേഷിയും മറ്റുള്ളവർക്ക് പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുള്ള ഒരു വെല്ലുവിളി അവർ നേരിട്ടപ്പോൾ, അവൾ അവസരത്തിനൊത്ത് ഉയരുകയാണ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments