ലക്നൗ: കാൺപൂരിൽ ക്ഷേത്രങ്ങൾ കൂട്ടത്തോടെ കയ്യേറി ബിരിയാണിക്കടകൾ ആക്കി മാറ്റി മതതീവ്രവാദികൾ. കാൺപൂർ മേയർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിവായത്. നേരത്തെ ഡോക്ടർ ബേരി ചൗരയിൽ സ്ഥിതി ചെയ്തിരുന്ന രാം ജാനകി ക്ഷേത്രം ബിരിയാണിക്കടയാക്കിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ ക്ഷേത്രങ്ങളിൽ കയ്യേറ്റം നടന്നായി വ്യക്തമായത്.
നാല് പോലീസ് സ്റ്റേഷൻ പരിധിയിലെ ഏഴ് ക്ഷേത്രങ്ങളിലാണ് പരിശോധന നടത്തിയത്. മേയർ പ്രമീള പാണ്ഡെയും അൻവർഗഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘവുമായിരുന്നു പരിശോധനയിൽ പങ്കെടുത്തത്. കയ്യേറ്റ ഭൂമികൾ വളച്ചുകെട്ടി പൂട്ടിയിട്ടിരുന്നു. പൂട്ട് തകർത്താണ് മേയറും സംഘവും അകത്തേക്ക് കടന്നത്.
മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രങ്ങളാണ് ഇത്തരത്തിൽ കയ്യേറിയിരിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതുവരെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 124 ക്ഷേത്രങ്ങൾ കയ്യേറിയിട്ടുണ്ടെന്നാണ് മേയർ നൽകുന്ന വിവരം.
മുസ്ലീം ഭൂരിപക്ഷ മേഖലയിലെ ക്ഷേത്രങ്ങളെല്ലാം ക്ഷയിച്ചു തുടങ്ങിയതായി പ്രമീള പാണ്ഡെ പറഞ്ഞു. ഈ ക്ഷേത്രങ്ങളെല്ലാം പ്രദേശവാസികൾ കയ്യേറിയിരിക്കുന്നു. ഭൂമി കയ്യേറിയവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.
Comments