തൃക്കാക്കര: ബിജെപി സ്ഥാനാർത്ഥി എ എൻ രാഝാകൃഷ്ണൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഇടവ് വലത് സർക്കാരുകൾ താലിബാനിസ്റ്റുകളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. രാജ്യസ്‌നേഹം ഉള്ളവർ മോദിജിക്ക് പിന്തുണ കൊടുക്കണമെന്നും അതിനായി എഎൻ രാധാകൃഷ്ണനെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിന് ഇവിടെ ബഹുമാനവുമില്ല. ഇന്ത്യൻ സർക്കാരിന്റെ സ്‌നേഹം സമ്പാദിക്കാൻ ലഭിച്ച ഏറ്റവും വലിയ അവസരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. എഎൻ രാധാകൃഷ്ണന് വോട്ട് ചെയ്യുമ്പോൾ കേരളത്തിന്റെ സംരക്ഷണമാണ് ഉറപ്പാക്കുന്നത് എന്ന് പിസി ജോർജ് പറഞ്ഞു. കോൺഗ്രസിനും എൽഡിഎഫിനും വോട്ട് ചെയ്തിട്ട് എന്താണ് കാര്യം എന്നും പിസി ചോദിച്ചു. ബിജെപിക്ക് പ്രതീക്ഷിക്കാത്ത വിജയം ഉണ്ടാകുമെന്നും രാധാകൃഷ്ൻ ഉറപ്പായും ജയിക്കുമെന്നും പിസി ജോർജ് പറഞ്ഞു.
തൃക്കാക്കര അവസാനഘട്ട പ്രചാരണത്തിൽ പങ്കെടുക്കാൻ ഇന്ന് തൃക്കാക്കരയിൽ എത്തിയ പിസി ജോർജ് വെണ്ണല ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. തുടർന്ന് എൻഡിഎ സ്ഥാനാർത്ഥിയോടൊപ്പം റോഡ് ഷോയിലും പങ്കെടുത്തു. കൊട്ടിക്കലാശത്തിന് ശേഷം നടക്കുന്ന സമാപന ചടങ്ങ് കഴിഞ്ഞിട്ടേ താൻ ഇവിടെ നിന്ന് പോകൂ എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാന മണിക്കൂറിലേക്കടുക്കുകയാണ്. കൊട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട്. പരസ്യപ്രചാരണം വൈകീട്ട് ആറുമണിയ്‌ക്ക് അവസാനിക്കും.
Comments