ലക്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചതിന് ശേഷം ക്ഷേത്രനഗരങ്ങളായ കാശി,മഥുര,വൃന്ദാവനം,വിന്ധ്യവാസിനി ധാം ,നൈമിഷ് ധാം എന്നിവയും ഉണരുന്നതായി തോന്നുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പ്രതിദിനം ഒരു ലക്ഷം ഭക്തർ കാശി സന്ദർശിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ഈ സ്ഥലം അതിന്റെ പേരിന്റെ പ്രാധാന്യം തെളിയിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാമനവമിയും ഹനുമാൻ ജയന്തിയും സമാധാനപരമായി നടന്നു. ഈദിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച നിസ്‌കാരം തെരുവിൽ നടത്താത്തത് ഇതാദ്യമാണ്. നമസ്‌കാരത്തിന് ഒരു ആരാധനാലയമുണ്ട്, പള്ളികളിൽ അവരുടെ മതപരമായ പരിപാടികൾ നടത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അനാവശ്യമായ ശബ്ദം എങ്ങനെ ഒഴിവാക്കിയെന്ന് നിങ്ങൾ കണ്ടിരിക്കണമെന്ന് മതസ്ഥലങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യുന്നതിനെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇപ്പോൾ മുതൽ കളമൊരുക്കണമെന്നും 75 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ മുന്നേറണമെന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു.
Comments