കോഴിക്കോട്: ഭർതൃഗൃഹത്തിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വടകര സ്വദേശി റിസ്വാനയുടെ ദുരൂഹമരണത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഭർത്താവ് ഷംനാസ്, ഭർതൃ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. മെയ് ഒന്നിനാണ് അഴിയൂർ സ്വദേശി റിസ്വാനയെ കൈനാട്ടിയിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാ പ്രേരണ, സ്ത്രീകൾക്കെതിരായ ക്രൂരത തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഷംനാസ്, ഇയാളുടെ പിതാവ്, മാതാവ്,സഹോദരി എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷംനാസിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
റിസ്വാനയുടെ കുടുംബത്തിന്റ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും രണ്ട് പേരെ അറസ്റ്റ് ചെയ്തതും. വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും യുവതി ഭർത്താവിന്റെ വീട്ടിൽ തുടർച്ചയായി പീഡനത്തിനിരയായെന്നാണു കുടുംബം ആരോപിച്ചത്. റിസ്വാന കൂട്ടുകാരുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് പെൺകുട്ടി കൂട്ടുകാരുമായുള്ള ചാറ്റുകളിൽ വ്യക്തമാക്കിയിരുന്നു.
Comments