ചാലക്കുടി: പട്ടാപ്പകൽ വിദ്യാർത്ഥിനിയ്ക്ക് നേരെ മർദ്ദനം.ചാലക്കുടി മേലൂരിൽ പട്ടാപ്പകലാണ് വിദ്യാർത്ഥിനിയെ രണ്ടംഗ സംഘം മർദ്ദിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്.മർദ്ദനത്തിന് ശേഷം അക്രമികൾ പെൺകുട്ടിയുടെ തലമുടി മുറിച്ചു. സ്ത്രീയും പുരുഷനുമാണ് വാനിലുണ്ടായിരുന്നതെന്നാണ് സൂചന.അക്രമി സംഘം മുഖം മറച്ചിരുന്നു.
സംഭവത്തിൽ കൊരിട്ടി പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇതെന്നാണ് നിഗമനം.കൂട്ടുകാരിയുടെ വീട്ടിൽ പുസ്തകം നൽകി തിരിച്ച് വരുമ്പോഴായിരുന്നു പെൺകുട്ടിയ്ക്ക് നേരെ ആക്രമണമുണ്ടായത്.
വാനിലെത്തിയ സംഘം പെൺകുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ഇടിച്ച് നിർത്തി മർദ്ദിക്കുകയായിരുന്നു. അതിന് ശേഷമാണ് മുടിമുറിച്ചതിന്. വീടിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഉടൻ തന്നെ പെൺകുട്ടിയുടെ ബഹളം കേട്ട് വീട്ടിലുള്ളവർ പുറത്ത് ഇറങ്ങി വരികയും ചെയ്തു. അപ്പോഴേക്കും ഈ സംഘം രക്ഷപ്പെട്ടിരുന്നു.
Comments