തൃശൂർ: ചാലക്കുടിക്ക് അടുത്ത് മേലൂരിൽ പെൺകുട്ടിയെ വാനിലെത്തിയ രണ്ടംഗ സംഘം മർദ്ദിക്കുകയും തലമുടി മുറിയ്ക്കുകയും ചെയ്തതെന്ന് ആരോപണം വ്യാജമെന്ന് പോലീസ്. വീട്ടുകാരെ ഭയന്നാണ് പെൺകുട്ടി വ്യാജ പരാതി ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ ചുരുളഴിഞ്ഞത്.
സുഹൃത്തിന്റെ വീട്ടിൽ പുസ്തകം മടക്കി നൽകാൻ പോയതായിരുന്നു പെൺകുട്ടി. ഇവിടെ വെച്ച് സുഹൃത്താണ് പെൺകുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്. എന്നാൽ വീട്ടുകാരുടെ വഴക്ക് ഭയന്ന് കുട്ടി ആക്രമിക്കപ്പെട്ട കഥ ഉണ്ടാക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരത്തോടെയാണ് അജ്ഞാതരായ രണ്ടുപേരുടെ മർദ്ദനമേറ്റെന്നും തലമുടി മുറിച്ചെന്നും ആരോപിച്ച് കുട്ടിയും കുടുംബവും പോലീസിനെ സമീപിച്ചത്.വാനിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് തന്നെ മർദ്ദിച്ചെന്നാണ് പെൺകുട്ടി വീട്ടുകാരോടും പോലീസിനോടും പറഞ്ഞത്. മർദ്ദനത്തിന് ശേഷം തന്റെ മുടിയും മുറിച്ചു കളഞ്ഞുവെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്.
Comments