കൊച്ചി: ഉപതിരഞ്ഞെടുപ്പിൽ അതിജീവിത സ്ഥാനാർത്ഥിയായി നിൽക്കുന്നുണ്ടോയെന്ന് നടൻ സിദ്ദിഖ്.അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും എനിക്കറിയില്ലെന്നും കോടതിയിൽ നിൽക്കുന്ന സംഭവത്തിൽ സംശയം പ്രകടപ്പിക്കുന്നത് ശരിയല്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
ഉപതിരഞ്ഞെടുപ്പിൽ അതിജീവിതയുടെ പരാതി ചർച്ചാ വിഷയമായല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എനിക്കെതിരെ ഒരു കേസ് കോടതിയിലുണ്ടെങ്കിൽ ഞാനൊരിക്കലും ഈ ജഡ്ജി ശരിയല്ല. എനിക്ക് ഈ ജഡ്ജിന്റെ അടുത്ത് നിന്ന് നീതി കിട്ടില്ല, ഈ ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിനെ കൊണ്ടുവരണമെന്ന് ഞാൻ പറയില്ല. ആ ജഡ്ജിന്റെ വിധി എനിക്ക് അനുകൂലമല്ലെങ്കിൽ എനിക്ക് അനുകൂലമായ വിധി കിട്ടണമെന്ന് പ്രതീക്ഷിച്ച് ഞാൻ മേൽക്കോടതിയെ സമീപിക്കും. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയിൽ നമ്മൾ പാലിച്ചുപോരുന്ന ഒരു മര്യാദ. അങ്ങനെയാണ് ചെയ്യേണ്ടതെന്നാണ് എന്റെ അഭിപ്രായം എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസും സമൂഹം ചർച്ച ചെയ്യേണ്ടത് തന്നെയാണെന്നായിരുന്നു സംവിധായകനും നടനുമായ ലാലിന്റെ പ്രതികരണം
Comments