ശ്രീനഗർ: കശ്മീരിൽ ബാങ്ക് മാനേജറെ വെടിവെച്ച് കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന. ‘കശ്മീർ ഫ്രീഡം ഫൈറ്റേഴ്സാണ്’ ഉത്തരവാദിത്വം ഏറ്റെടുത്തത്. കശ്മീരിനെ മാറ്റാൻ ശ്രമിച്ചാൽ കൊല തുടരുമെന്നും സംഘടന ഭീഷണിപ്പെടുത്തി.
#WATCH | J&K: Terrorist fires at bank manager at Ellaqie Dehati Bank at Areh Mohanpora in Kulgam district.
The bank manager later succumbed to his injuries.
(CCTV visuals) pic.twitter.com/uIxVS29KVI
— ANI (@ANI) June 2, 2022
ഇതിനിടെ ബാങ്ക് മാനേജറെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച ഭീകരൻ ആദ്യം മാനേജറെ ഒളിഞ്ഞുനോക്കിയതിന് ശേഷം അവിടെ നിന്ന് പോകുകയും മിനിറ്റുകൾക്ക് ശേഷം വീണ്ടുമെത്തി വെടിവെക്കുകയുമാണ് ചെയ്തത്. മാനേജറെ വെടിവെച്ച് വീഴ്ത്തിയ ശേഷം ഭീകരൻ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുൽഗാം ജില്ലയിലെ മോഹൻപോറയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയായ വിജയ് കുമാറാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ഇലാഖി ദിഹാത്തി ബാങ്കിലെ മാനേജരായിരുന്നു ഇയാൾ. ആക്രമണത്തിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഷോപ്പിയാനിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതിന് ഇടയാക്കിയ ബോംബ് സ്ഫോടനം നടന്നതിന് 13 കിലോമീറ്റർ അകലെയാണ് ബാങ്ക് മാനേജർ കൊല്ലപ്പെട്ടത്.
കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയും പ്രദേശവാസികൾക്ക് നേരെയും തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ജൂൺ മൂന്നിന് ഡൽഹിയിലാണ് യോഗം. ലെഫ്. ഗവർണർ മനോജ് സിൻഹയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കും.
Comments