കോഴിക്കോട്: പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണം കവർന്ന സംഭവത്തിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മണക്കടവ് സ്വദേശി പി. പ്രണവ്, ചക്കുംകടവ് സ്വദേശി കെ.പി സർഫാസ് അലി, കിഴക്കുംമുറി സ്വദേശി എം.എം സുബീഷ്, പടിഞ്ഞാറ്റുംമുറി സ്വദേശി പി.വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാൽവർ സംഘം ചേർന്ന് കമ്മത്തി ലൈനിലെ ജ്വല്ലറിയിൽ നിന്നും സ്വർണം കവർന്നത്.
കടയുടമ മസ്ജിദിൽ പോയ തക്കം നോക്കിയായിരുന്നു പ്രതികൾ കൃത്യം നടത്തിയത്. കടയുടെ താക്കോലിന്റെ പകർപ്പ് തന്ത്രത്തിൽ കൈക്കലാക്കിയായിരുന്നു മോഷണം. മസ്ജിദിൽ നിന്നും തിരിച്ചെത്തിയ ഉടമ ആഭരണങ്ങൾ മോഷണം പോയതായി അറിയുകയായിരുന്നു. ഉടനെ പോലീസിൽ പരാതി നൽകി.
പ്രണവും സുബീഷും തപാൽ വകുപ്പിലെ ജീവനക്കാരാണ്. ജ്വല്ലറിയിലെ ജീവനക്കാരനാണ് സർഫാസ്. ഇയാളുടെ സഹായത്തോടെയാണ് ഇവർ കൃത്യം നടത്തിയത്.
Comments