ലക്നൗ:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. നിരവധി പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടം. 80,000 കോടി രൂപയിലധികം വരുന്ന 1406 പദ്ധതികളുടെ തറക്കല്ലിടലാണ് പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കുക.
കൃഷി, ഐടി, ഇലക്ട്രോണിക്സ്, എംഎസ്എംഇ, ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഫാർമ, ടൂറിസം, പ്രതിരോധം, എയ്റോസ്പേസ്, കൈത്തറി, ടെക്സ്റ്റൈൽ തുടങ്ങിയ വിവിധ മേഖലകൾ ഉൾപ്പെടുന്ന പദ്ധതികളുടെ തറക്കല്ലിടലാണ് നടക്കുക. ചടങ്ങിൽ രാജ്യത്തെ പ്രമുഖ വ്യവസായ പ്രമുഖർ പങ്കെടുക്കും
ഉച്ചയ്ക്ക് 1:45 ന് പ്രധാനമന്ത്രി കാൺപൂരിലെ പരുങ്ക് ഗ്രാമത്തിൽ എത്തിച്ചേരും, അവിടെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം പത്രി മാതാ മന്ദിർ സന്ദർശിക്കും. അതിനുശേഷം, ഏകദേശം 2 മണിക്ക് അവർ ഡോ ബി ആർ അംബേദ്കർ ഭവൻ സന്ദർശിക്കും.
തുടർന്ന് 2:15 ന് മിലൻ കേന്ദ്ര സന്ദർശനം നടത്തും.പൊതു ആവശ്യത്തിനായി സംഭാവന നൽകുകയും ഒരു കമ്മ്യൂണിറ്റി സെന്റർ (മിലൻ കേന്ദ്ര) ആക്കുകയും ചെയ്ത രാഷ്ട്രപതിയുടെ പൂർവ്വിക ഭവനമാണ് കേന്ദ്രം. പിന്നീട് അദ്ദേഹം ഉച്ചയ്ക്ക് 2.30ന് പരുങ്ക് ഗ്രാമത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും.
2018 ഫെബ്രുവരി 21-22 തിയ്യതികളിലാണ് യുപിയിൽ നിക്ഷേപക ഉച്ചകോടി നടന്നത്. ഇതിന് പിന്നാലെ 2018 ജൂലൈ 29 ന് 61,500 കോടിയുടെ 81 പദ്ധതികളുടെ തറക്കല്ലിടൽ നടന്നു. 2019 ജൂലൈ 28 ന് 67,000 കോടിയുടെ 290 പദ്ധതികൾക്ക് തറക്കല്ലിട്ടു.
Comments