തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് ക്യാൻസർ രോഗിയായ വൃദ്ധനെയും ചെറുമക്കളേയും ഇറക്കവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ നടപടി. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിൻസ് ജോസഫിനെ സംഭവവുമായി ബന്ധ്പപെട്ട് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ മേയ് 23-ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത 73 വയസുള്ള വൃദ്ധനെയും 13, 7 എന്നിങ്ങനെ പ്രായമുള്ള കൊച്ചുമക്കളേയും ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിലാണ് നടപടി. യാത്ര ചെയ്യുന്നതിനിടെ ഇളയ കുട്ടിക്ക് പ്രഥമികാവശ്യത്തിന് വേണ്ടി ബസ് നിർത്തി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൗകര്യം ഏർപ്പെടുത്താതെ ബസിൽ നിന്നും ഇറക്കി വിട്ടതിനാലാണ് കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ചത്.
മാദ്ധ്യമ വാർത്തകളെ തുടർന്ന് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സ്ക്വാഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
രണ്ട് പെൺകുട്ടികളുമായി വൃദ്ധൻ ദീർഘദൂര യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ച സാഹചര്യത്തിലും പെൺകുട്ടികളാണെന്ന പരിഗണന നൽകാതെ, യാത്രക്കാരന്റെ പ്രായം മാനിക്കാതെ, ബസിൽ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വമില്ലായ്മയും, കൃത്യ നിർവ്വഹണത്തിലെ ഗുരുതര വീഴ്ചയുമാണെന്ന് കണ്ടെത്തി. ഇതോടെയാണ് സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി.
Comments