ന്യൂഡൽഹി: യുഎസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനെതിരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിമർശനമുന്നയിച്ചത്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന അമേരിക്കൻ റിപ്പോർട്ടിന് കടുത്ത ഭാഷയിൽ ഇന്ത്യ മറുപടി നൽകി.
അന്താരാഷ്ട്ര ബന്ധങ്ങളിൽ അമേരിക്ക വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യാന്തര ബന്ധത്തിലും ഇത്തരം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നത് തീർത്തും നിർഭാഗ്യകരമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.
Our response to media queries regarding the release of U.S. State Department 2021 Report on International Religious Freedom:https://t.co/zlwdjgzoOn pic.twitter.com/rBkJaVpxq5
— Arindam Bagchi (@MEAIndia) June 3, 2022
”അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2021 പുറത്തുവിട്ട റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടു. ചില മുതിർന്ന ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന തെറ്റായ പ്രതികരണങ്ങളും ശ്രദ്ധിക്കാനിടയായി. ഇത്തരത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾക്കിടയിലും വോട്ടുബാങ്ക് രാഷ്ട്രീയം ഉപയോഗിക്കുന്നത് തീർത്തും നിർഭാഗ്യകരമായേ കാണാനാകൂ.. ഒരുപക്ഷത്തെ മാത്രം ചേർത്തുപിടിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഒഴിവാക്കേണ്ടതാണെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.” കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ 2021 വർഷത്തിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങളും കൊലപാതകങ്ങളും ഭീഷണിപ്പെടുത്തലുകളും വ്യാപകമാണെന്നായിരുന്നു യുഎസിന്റെ റിപ്പോർട്ടിൽ പരാമർശിച്ചത്. തുടർന്നായിരുന്നു ഇന്ത്യ കടുത്ത ഭാഷയിൽ മറുപടി നൽകിയത്. നേരത്തെയും യുഎസിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. വിദേശ സർക്കാരിന് മറ്റൊരു രാജ്യത്തെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് ഉച്ചരിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് തള്ളിയത്.
Comments