ഹോങ്കോംഗ്: ലോകത്തെ ഞെട്ടിച്ച മനുഷ്യക്കുരുതിക്ക് ഇന്ന് 33 വർഷം. ബീജീംഗിലെ ടിയാൻമെൻ സ്ക്വയറിൽ യുവത്വത്തിന്റെ രക്തവും മാംസവും ചിന്നിച്ചിതറിച്ച ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ലോകം മുഴുവൻ യുവാക്കൾ നടത്തുന്ന പ്രതിഷേധങ്ങളെ വിമർശിക്കുകയാണ്. ഹോങ്കോംഗിൽ ഇന്നേ ദിവസം നടക്കാറുള്ള അനുസ്മരണ പരിപാടി തന്നെ ചൈനീസ് സൈന്യം പൂർണ്ണമായും നിർത്തലാക്കിയിട്ട് രണ്ടു വർഷമായി.
വിക്ടോറിയ സ്ക്വയർ തന്നെ പൂട്ടിയിട്ടാണ് ചൈന ക്രൂരതകൾ ആരും വിളിച്ചുപറയരുതെന്ന് തീരുമാനം എടുത്തത്. ബീജിംഗിലെ ടിയാൻമെൻസ്ക്വയറിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിക്കൊണ്ടാണ് കമ്യൂണിസ്റ്റ് ഭരണകൂടം പ്രതിഷേധങ്ങളുടെ കരുത്തുറ്റ പ്രതീകത്തെ ഇല്ലാതാക്കിയത്.
1989ലാണ് ചൈന ടിയാൻമെൻസ്ക്വയറിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിര ങ്ങളെ ഇല്ലാതാക്കിയത്. ലോകത്ത് പലയിടത്തും മെഴുകുതിരി കത്തിച്ച് ഇന്നേ ദിവസം നിരപരാധികളെ കൂട്ടക്കൊല ചെയ്തത് അനുസ്മരിക്കുന്നത് ചൈന എതിർക്കുന്നു.
വിക്ടോറിയ പാർക്കിൽ ഒരു തരത്തിലുള്ള കൂട്ടായ്മയും ടിയാൻമെൻസ്ക്വയറിന്റെ പേരിൽ നടത്താൻ ബീജിംഗ് അനുവദിക്കാറില്ല. 2019ൽ ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചതിന് ശേഷം ചൈനയുടെ നടപടി അതികർശനമാണ്. നിരവധി അടിച്ചമർത്ത ലുകൾക്ക് ശേഷമായിരുന്നു ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയത്.
ബീജിംഗിനെതിരെ പ്രതിഷേധിക്കുന്ന സംഘങ്ങളുടെ നേതാക്കളെ ഒന്നൊന്നായി ഹോങ്കോം ഗിൽ നിന്നും പിടികൂടി ചൈനീസ് ജയിലുകളിലേക്കാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. ഇത്ര യേറെ എതിർപ്പുകളുണ്ടായിട്ടും തങ്ങളുടെ ഉറ്റവർക്കായി ചൈനയിലും ഹോങ്കോംഗിലും ബന്ധുക്കളും സുഹൃത്തുക്കളും ദീപം തെളിയിക്കുന്ന ചടങ്ങുകൾ ചെറുകൂട്ടങ്ങളായി നടക്കുന്നുണ്ടെന്നുമാണ് വസ്തുത.
Comments