ഗുവാഹട്ടി: പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടിയ അസം പോലീസ് ഉദ്യോഗസ്ഥ ജുൻമോനി രാഭ അതേ കേസിൽ അറസ്റ്റിൽ. പ്രതിശ്രുത വരനുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്.അസമിലെ നാഗൺ ജില്ലയിൽ സബ് ഇൻസ്പെക്ടറായിരുന്ന രാഭയെ കഴിഞ്ഞ രണ്ടു ദിവസമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വിവാഹത്തിന് മാസങ്ങൾ ശേഷിക്കെയാണ് ജുൻമോനി രാഭ പ്രതിശ്രുത വരൻ പൊഗാഗിനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകൾ യാഥാർത്ഥ്യമാക്കാൻ പൊഗാഗ് രാഭയെ കരാറുകാർക്ക് പരിചയപ്പെടുത്തി വിശ്വാസം നേടിയെടുക്കുകയായിരുന്നു.
പിന്നീട് കരാറുകാരെ വഞ്ചിച്ചെന്നാണ് പരാതി. ആളുകൾക്കു ജോലി നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു രാഭ കുറ്റപത്രം നൽകിയത്. ഈ കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും മജൂലി ജയിലിൽ അടയ്ക്കുകയും ചെയ്തു.തുടർന്ന് ലേഡി സിങ്കം’, ‘ദബാങ് പോലീസ്’ എന്നീ പേരുകളിൽ അറിയപ്പെടുന്ന രാഭയ്ക്കെതിരെയും ആരോപണങ്ങൾ ഉയരുകയായിരുന്നു.
Comments