റായ്പൂർ: ഛത്തീസ്ഗഡിൽ തലയ്ക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകര വനിതാ നേതാവ് കീഴടങ്ങി. ലോക്കൽ ഓർഗനൈസേഷൻ സ്ക്വാഡ് കമാൻഡർ സോമ്ലി സോധിയാണ് പോലീസ് മുൻപാകെ കീഴടങ്ങിയത്. ഇവരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് പോലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സോധി. കമ്യൂണിസ്റ്റ് ഭീകര ആശയങ്ങളിൽ മനം മടുത്താണ് സോധി കീഴടങ്ങിയത്. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന ആശയങ്ങളും മുതിർന്ന കമ്യൂണിസ്റ്റ് ഭീകരർ ചെയ്യുന്ന ക്രൂരതകളുമാണ് ഭീകര അവസാനിപ്പിക്കാൻ സോധിയെ പ്രേരിപ്പിച്ചതെന്ന് ബിജാപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് പങ്കജ് ശുക്ല വ്യക്തമാക്കി.
2004 ലാണ് സോധി കമ്യൂണിസ്റ്റ് ഭീകര സംഘടനയിൽ ചേർന്നത്. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Comments