മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി. താരത്തെയും, പിതാവ് സലീം ഖാനെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് നടന്റെ അംഗരക്ഷകർക്ക് ലഭിച്ചു. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്തു നിന്നാണ് കത്ത് ലഭിച്ചത്. സലീം ഖാൻ ദിവസും പ്രഭാതസവാരിയ്ക്ക് എത്തുന്ന സ്ഥലമാണ് ഇവിടം. സംഭവത്തിൽ ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2018 ലും താരത്തിനെതിരെ വധഭീഷണിയുയർന്നിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ വിചാരണ നടപടികൾ നേരിടുന്നതിനിടെയായിരുന്നു സൽമാന് ഖാന് നേരെ വധ ഭീഷണി ഉയർന്നത്. നിലവിൽ ജയിൽവാസം അനുഭവിച്ചുപോരുന്ന കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയി ആയിരുന്നു നടനെതിരെ ഭീഷണി മുഴക്കിയത്.
അടുത്തിടെ പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയെ കുപ്രസിദ്ധ ലോറൻസ് ബിഷ്ണോയിയുടെ അനുയായികൾ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൽമാൻ ഖാന് ലഭിച്ച സന്ദേശത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
Comments