തിരുവനന്തപുരം: അടുത്തിടെയായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ഇടം നേടാൻ ശ്രമിക്കുന്ന മതഭീകര സംഘടനയാണ് പോപ്പുലർഫ്രണ്ട്. മതത്തെ കൂട്ടുപിടിച്ച് ആക്രമണങ്ങളിലൂടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ ഭീതി പരത്താനുള്ള നീക്കമാണ് ഇപ്പോൾ പോപ്പുലർഫ്രണ്ട് നടത്തുന്നത്. അടുത്തിടെയായി കേരളത്തിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും, വർഗ്ഗീയ സംഘർഷങ്ങൾക്കും ഇതിന് തെളിവാണ്. പോപ്പുലർഫ്രണ്ട് സംസ്ഥാന നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർഫ്രണ്ട് നടത്തിയ മാർച്ചും, ഇതിനിടെ നിയമപാലകരുടെ നേർക്ക് നടത്തിയ ആക്രമണവും ഇതിന്റെ ഒടുവിലത്തെ ഉദാഹരണം.
രണ്ട് ആഴ്ച മുൻപ് പോപ്പുലർഫ്രണ്ട് റാലിയിൽ പത്തുവയസ്സുകാരൻ മുഴക്കിയ വിദ്വേഷ മുദ്രാവാക്യവും ഇതേ തുടർന്ന് പോലീസ് സ്വീകരിച്ച നിയമ നടപടികളുമാണ് സംസ്ഥാനത്ത് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. റാലിയെ ചുറ്റിപ്പറ്റി നടന്ന അന്വേഷണങ്ങളെല്ലാം അവസാനിച്ചതാകട്ടെ പോപ്പുലർഫ്രണ്ട് നേതാക്കളിലും. കേസിൽ ഇനിയും അന്വേഷണം തുടർന്നാണ് വെളിവാകുക രാജ്യവിരുദ്ധ ശക്തികളുമായി ചേർന്നുള്ള പോപ്പുലർഫ്രണ്ടിന്റെ അവിശുദ്ധകൂട്ടുകെട്ടാകും. ഇതിനുള്ള പ്രതിരോധം തീർക്കലാണ് പോപ്പുലർഫ്രണ്ട് ഇപ്പോൾ നടത്തുന്നത്.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിൽ എടുത്തതിനെതിരെ പ്രതിഷേധവുമായി ഒത്തുകൂടിയത് ആയിരങ്ങളാണ്. ഇവരിൽ ഭൂരിഭാഗവും പോപ്പുലർഫ്രണ്ടുമായി ബന്ധമില്ലാത്തവരാണെന്നതാണ് വസ്തുത. മതവികാരം ഇളക്കിവിട്ട് കേരളത്തിൽ പ്രക്ഷോഭം സൃഷ്ടിക്കാനുള്ള പോപ്പുലർഫ്രണ്ടിന്റെ നീക്കത്തിന് തെളിവായി ഇതിനെ കാണാം. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ നിമിഷങ്ങൾക്കുള്ളിൽ പോപ്പുലർഫ്രണ്ടുകാർ തെരുവിൽ തടിച്ച് കൂടിയ സംഭവവും ഇതുമായി കൂട്ടിവായിക്കാം.
വളരെ ചെറിയ സംഭവങ്ങൾക്ക് പോലും പ്രക്ഷോഭം സൃഷ്ടിക്കുന്ന പോപ്പുലർഫ്രണ്ട് ഭയമുണ്ടാകുമ്പോൾ പ്രതികരണവും കൂടുമെന്നാണ് പഠിപ്പിക്കുന്നത്. മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ട് രാജ്യത്തിന് തന്നെ ആപത്താണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിനും കേരള സർക്കാരിനും മാറി മാറി നൽകുന്ന വിവരം. ഇത് കണക്കിലെടുത്ത് പോപ്പുലർഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാരും ആരംഭിച്ചു കഴിഞ്ഞു. ഇതുണ്ടാക്കിയ ഭയപ്പാടിൽ കഴിയുന്ന പോപ്പുലർഫ്രണ്ടിനെ കേരള പോലീസിൽ നിന്നുണ്ടാകുന്ന നീക്കങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നുണ്ട്.
വിദേശ ശക്തികളുമായി ചേർന്ന് നടത്തുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ചുരുളഴിയുമോയെന്നാണ് പോപ്പുലർഫ്രണ്ടിന്റെ ഭയം. വിദേശ രാജ്യങ്ങളിൽ നിന്നും നിയമവിരുദ്ധമായി പണം സ്വീകരിച്ചാണ് പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ. കഴിഞ്ഞ ദിവസം പോപ്പുലർഫ്രണ്ടിന്റെ അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് മരവിപ്പിച്ചത് ഇതിന് തെളിവാണ്. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. ഇതിൽ അന്വേഷണം തുടർന്നാൽ രാജ്യത്തെ തകർക്കാനായി മതഭീകര സംഘടന നടത്തുന്നതെന്താണെന്ന് പുറം ലോകം അറിയും. അടിക്കടി പ്രക്ഷോഭങ്ങൾ നടത്തി ഇത് ഒഴിവാക്കാനാണ് പോപ്പുലർഫ്രണ്ടിന്റെ നിലവിലെ ശ്രമം.
Comments