ശ്രീനഗർ: അന്താരാഷ്‌ട്ര അതിർത്തികടന്ന് ജമ്മു കശ്മീരിൽ എത്തിയ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. രാവിലെയോടെയായിരുന്നു സംഭവം. തകർന്ന ഡ്രോണിൽ നിന്നും മൂന്ന് മാഗ്നറ്റിക് ഐഇഡി പിടിച്ചെടുത്തു.
അഖ്‌നൂർ സെക്ടറിലെ കന്റോവാല – ദയാരൻ മേഖലയിലാണ് ഡ്രോൺ എത്തിയത്. അതിർത്തി പ്രദേശത്ത് നിന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ബിഎസ്എഫ് ഡ്രോൺ കണ്ടത്. ഉടനെ വെടിയുതിർക്കുകയായിരുന്നു. രണ്ട് റൗണ്ട് വെടിയുതിർത്ത ശേഷമായിരുന്നു ഡ്രോൺ തകർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണിൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
ടിഫിൻ ബോക്‌സുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഐഇഡി. പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് സ്‌ഫോടക വസ്തു കടത്താൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ ജമ്മു കശ്മീരിൽ നടത്തുന്ന സ്‌ഫോടനങ്ങളെല്ലാം നടത്തുന്നത് ഐഇഡി ഉപയോഗിച്ചാണ്. ഇന്ത്യയിൽ ഐഇഡി കൈവശം സൂക്ഷിക്കുന്നതിന് നിയന്ത്രണം ഉണ്ട്. എന്നാൽ പാകിസ്താനിൽ ഐഇഡി സുലഭമായി ലഭിക്കുന്ന ഒന്നാണ്. പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ഐഇഡി കടത്തുന്നതായി നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉൾപ്പെടെ വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങൾ സാധൂകരിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
Comments