ന്യൂഡൽഹി : രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരത ബാധിച്ച ജില്ലകളുടെ എണ്ണം 70 ശതമാനമായി കേന്ദ്രസർക്കാർ കുറച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.ഡൽഹിയിലെ നാഷണൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി . പ്രധാന മന്ത്രി നരേന്ദ്ര മോദിയും പരിപാടിയിൽ മുഖ്യ അഥിതി ആയിരുന്നു.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരത ബാധിച്ചത് വനവാസികൾ കൂടുതലുള്ള പ്രദേശങ്ങളാണ്. സുരക്ഷ ശക്തമാകുന്നതോട് കൂടി അത് വികസനത്തിനു വഴി തെളിക്കും.സുരക്ഷയാണ് വികസനത്തിന്റെ മുന്നോടി.കോൺഗ്രസ് അധികാരത്തിൽ ഇരുന്ന എട്ട് വർഷത്തിനിടെ നിരവധി അനിഷ്ട സംഭവങ്ങൾ സംസ്ഥാനങ്ങളിൽ നടന്നു.നിരവധി സുരക്ഷാ ഉദ്യേഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
വികസനം സാദ്ധ്യമാക്കാൻ ആസൂത്രണ കമ്മീഷൻ, നീതി ആയോഗ്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ വലിയ സംഭാവന നൽകിയിട്ടുണ്ട്.
വനവാസി ഗോത്രങ്ങളുടെ സംരക്ഷണത്തിന്റെയും നിയമനിർമ്മാണത്തിന്റെയും പ്രധാന കേന്ദ്രമായി നാഷണൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാറും..ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, ഓർഗനൈസേഷനുകൾ, അക്കാദമിക് ബോഡികൾ, റിസോഴ്സ് സെന്ററുകൾ തുടങ്ങിയവ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിക്കും.
Comments