ലക്നൗ: സൂഫി കവി റാസ്ഖാന്റെ സമാധി സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിൽ എത്തിയാണ് അദ്ദേഹം സമാധി സന്ദർശിച്ചത്. ഭക്തിയ്ക്ക് ജാതിയും മതവുമില്ലെന്ന് അദ്ദേഹം സന്ദർശക പുസ്തകത്തിൽ കുറിച്ചു.
ഇന്നലെയാണ് അദ്ദേഹം ശ്രീകൃഷ്ണ ജന്മഭൂമിയ്ക്ക് സമീപത്തെ റാസ്ഖാന്റെ സമാധിയിൽ എത്തിയത്. ഇവിടെ മരം നട്ടു. റാസ്ഖാനെക്കുറിച്ചുള്ള ഡോക്യൂമെന്ററിയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭക്തിയ്ക്ക് ജാതിയും മതവും ഇല്ലെന്നും, അതിനുള്ള ഉത്തര ഉദാഹരണമാണ് റാസ്ഖാനെന്നും യോഗി പ്രതികരിച്ചു. തികഞ്ഞ ശ്രീകൃഷ്ണ ഭക്തനായിരുന്നു റാസ്ഖാൻ. ഒൻപത് കോടി രൂപ ചിലവിട്ടാണ് സംസ്ഥാന സർക്കാർ സമാധി നിർമ്മിച്ചത്. നിലവിൽ വിദേശത്തു നിന്നുൾപ്പെടെ നിരവധി സന്ദർശകർ ഇവിടെയെത്താറുണ്ട്.
റാസ്ഖാന്റെ സമാധി സന്ദർശനത്തിന് ശേഷം അദ്ദേഹം ശ്രീകൃഷ്ണ ജന്മഭൂമിയും സന്ദർശിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്തിയ ഭക്തരുമായി അദ്ദേഹം സംവദിച്ചു.
Comments