കൊച്ചി: സ്വപ്ന സുരേഷുമായി സംസാരിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ.കേസുമായി ബന്ധപ്പെട്ട് ആരെയും വിളിച്ചിട്ടില്ലെന്നും ഷാജ് കിരണിനെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്നയ്ക്ക് എന്തു വേണമെങ്കിലും പറയാം.എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിജിപി എം.ആർ.അജിത് കുമാറും എഡിജിപി ലോ ആൻഡ് ഓർഡറും ചേർന്ന് 56 പ്രാവശ്യമാണ് തന്നെ വാട്സാപ്പിൽ വിളിച്ചതെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന ഇന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം കേസിൽ ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ വിവാദമായതോടെയാണ് എഡിജിപി പ്രതികരണവുമായി രംഗത്തെത്തിയത്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോർജ്ജും ചേർന്നുള്ള ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്റെ പരാതി അന്വേഷിക്കാനാണ് വൻ സംഘം
Comments