ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് പോലീസ്. കുൽഗാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെയാണ് വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.
കുൽഗാമിലെ ഖന്ദിപ്പോരയിലാണ് ഏറ്റുമുട്ടൽ. അർദ്ധ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ള രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ സേന എത്തിയത്. തിരച്ചിലിനിടെ സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു.
പ്രദേശത്ത് ഒരു ഭീകരൻ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇയാൾക്കായാണ് സുരക്ഷാ സേന തിരച്ചിൽ തുടരുന്നത്. ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ മാറിയാണ് ഗോപാൽപോര. ഇവിടെയാണ് ഭീകരർ അദ്ധ്യാപികയായ രജ്‌നി ബാലയെ കൊലപ്പെടുത്തിയത്.
നേരത്തെ വിവിധയിടങ്ങളിലായി നടത്തിയ തിരച്ചിലിൽ ലഷ്‌കർ ഭീകരർ ഉൾപ്പെടെ ആറ് പേരെ സുരക്ഷാ സേന പിടികൂടിയിരുന്നു.
Comments