എറണാകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുള്ളതു കൊണ്ടാണ് ഈ പരിഭ്രാന്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മടിയിൽ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് പിണറായിയുടെ പെരുമാറ്റം. ഭയമില്ലെങ്കിൽ പ്രധാനമന്ത്രിയേക്കാൾ സുരക്ഷയൊരുക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
സാധാരണക്കാർക്ക് പോലും വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കാരണം ഉണ്ടായിരിക്കുന്നത്. ഭയമുണ്ടെങ്കിൽ പിണറായി വീട്ടിൽ ഇരിക്കണം. പിണറായിയുടെ മടിയിൽ കനമുണ്ടെന്നാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും മുരളീധരൻ പറഞ്ഞു.
കേസിൽ കസ്റ്റംസ് അന്വേഷണം പുരോഗമിക്കുകയാണ്. കോൺസുലേറ്റ് ജനറലിലെ വിദേശ പൗരന്മാരെ ചോദ്യം ചെയ്യാനുള്ള ശ്രമവും തുടരുന്നുണ്ട്. വിദേശ പൗരൻമാരെ ചോദ്യം ചെയ്യാനായില്ല. ശിവശങ്കർ പ്രതിയായിട്ടും സർക്കാർ തിരിച്ചെടുത്തു. കേസ്ഒത്തുതീർപ്പാക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയല്ല. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ഒത്തുതീർപ്പിന്റെ മുൻ അനുഭവം ഉള്ളതിനാലാകും സതീശന് അങ്ങനെ തോന്നുന്നതെന്നും വി.മുരളീധരൻ പരിഹസിച്ചു.
Comments