ലക്നൗ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പിന്നാലെ രാജ്യത്തെ കലാപഭൂമിയാക്കാനുള്ളമതമൗലികവാദികളുടെ ശ്രമങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടും ഉണ്ടാവാൻ സാധ്യതയെന്ന് പോലീസ്. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഇന്നലെ വൈകുന്നരേത്തോടെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾക്ക് പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനകൾക്കും വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.
പ്രവാചകവിവാദം ആയുധമാക്കി രാജ്യത്ത് ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളുമായാണ് മതമൗലികവാദികൾ തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അക്രമം അഴിച്ച് വിട്ടതിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. കാൻപൂരിലെ കലാപശ്രമത്തിന്റെ പേരിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും പിടിയിലായത് രാജ്യത്തെ കലാപഭൂമിയാക്കാൻ വേണ്ടി ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നുവെന്നാണ്.
പ്രയാഗ് രാജ് ജില്ലകളിൽ അക്രമം അതിരുവിട്ടെന്നാണ് വിവരം.മതമൗലികവാദികൾ ചേർന്ന് പോലീസിന്റെയടക്കം വാഹനങ്ങൾ കത്തിക്കുകയും പൊതുമുതൽ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. അനുവാദമില്ലാതെ പ്രതിഷേധം നടത്തിയതിനും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനും ഇതുവരെ 68 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവർക്കെതിരെ കർശനമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് സഹാറൻപൂർ സീനിയർ പോലീസ് സൂപ്രണ്ട് ആകാശ് തോമർ വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിലെ നിരീക്ഷണങ്ങളിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും നിയമവിരുദ്ധമായ പ്രതിഷേധങ്ങൾക്ക് പിന്നിലുള്ള 260-ലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments