മധ്യപ്രദേശ് : മധ്യപ്രദേശിലെ ജബൽപൂരിൽ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു.ജോലിക്ക് പോകാൻ നിരന്തരം സമ്മർദ്ദം ചെലുത്തി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം.മുപ്പതുകാരനായ വൈഭർ സാഹു ഇരുപത്തിമൂന്ന്കാരിയായ ഭാര്യ ഋതു എന്നിവരാണ് മരിച്ചത്.
ഡ്രൈവറായ സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഈ ദിവസങ്ങളിൽ ജോലിക്ക് പോകാൻ ഋതു സാഹുവിനെ നിർബന്ധിച്ചിരുന്നു.ഇതിലുള്ള രോഷമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം .സംഭവ ദിവസം ഇതേ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി എന്നും തുടർന്ന് സാഹു ഭാര്യയെ കത്രിക കൊണ്ട് പലതവണ കുത്തുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.
ഗുരുതരമായി പരുക്കേറ്റ ഋതു മരിക്കുകയും .തുടർന്ന് സാഹു ആത്മഹത്യ ചെയ്യുകയുമായിരുന്നു. സാഹുവിന്റെ അമ്മയും സഹോദരനും പൂജയിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം നടന്നത്.വീട്ടിൽ തിരിച്ചെത്തിയ അമ്മയും സഹോദരനുമാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഇരുവരുടെയും മൃതദേഹം കണ്ടത്.
തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.
Comments