കൊൽത്തക്ക; പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മൗനാനുവാദത്തോടെ മതമൗലികവാദികൾ തെരുവുകളിൽ അഴിഞ്ഞാടുന്നു. കലാപകാരികൾ അക്രമാസക്തരായതോടെ കൂടുതൽ ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു.ബെൽദംഗയിലും മുർഷിദാബാദിലുമാണ് ഇന്ന് ഇന്റർനെറ്റ് നിരോധിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണി വരെയാണ് നിരോധനം.
വെള്ളിയാഴ്ചത്തെ നമസ്കാരത്തിന് ശേഷം തുടങ്ങിയ അക്രമം രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. സംഘർഷം കണക്കിലെടുത്ത് ഹൗറ ജില്ലയിൽ തിങ്കളാഴ്ച വരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജൂൺ 15 വരെ 144 വകുപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കലാപകാരികളെ സഹായിക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംന്താറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപകാരികളുടെ അക്രമം കാരണം ഭീതിയിൽ കഴിയുന്ന പ്രദേശത്തെ ജനങ്ങളെ സന്ദർശിക്കാൻ പോയതായിരുന്നു സുകാന്ത മജുംന്താർ.
പ്രവാചക വിവാദം ആയുധമാക്കി ബിജെപി പ്രവർത്തകരെയും ഹിന്ദുക്കളെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് മതമൗലികവാദികൾ.കഴിഞ്ഞ ദിവസം ഹൗറയിലെ ഉലുബെരിയ ഭാഗത്തുള്ള ബിജെപി ഓഫീസ് മതമൗലികവാദികൾ ചേർന്ന് തീയിട്ട് നശിപ്പിച്ചിരുന്നു
Comments