ദുബായ്: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ മന്ത്രാലയം കുവൈറ്റിലെ സാൽമിയ മേഖലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറി അടച്ചു പൂട്ടി. വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന്റെ പേരിലും അറബി ഭാഷ ഉപയോഗിക്കാത്തതിന്റെ പേരിലും നിയമവിരുദ്ധമായ മത ചിഹ്നങ്ങളും ഉപയോഗിച്ചെന്നുമാണ് കേസ്.
അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുക, അറബി ഭാഷയിൽ അല്ലാത്ത ഇൻവോയ്സുകൾ നൽകുക, നിയമ വിരുദ്ധമായ മത ചിഹ്നങ്ങൾ മുദ്ര പതിപ്പിച്ച് വിൽപനക്ക് വെയ്ക്കുക എന്നിവ ഗുരുതരമായ കുറ്റമായിട്ടാണ് കുവൈറ്റിൽ കണക്കാക്കുന്നത്. അത് തെളിയിക്കപ്പെട്ട സ്ഥാപനത്തിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
സ്വർണാഭരണങ്ങൾ തവണകളായി വിൽക്കുകയും അതിനായി അധിക തുക ഈടാക്കുകയും ചെയ്തതിന്റെ രേഖകളും മന്ത്രാലയം പിടിച്ചെടുത്തു.
Comments