ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നിന്നും ദിനോസർ മുട്ടകൾ കണ്ടെത്തി ഗവേഷകർ. ഡൽഹി സർവ്വകലാശാലയിലെ ഗവേഷകർ ആണ് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ദിനോസർ മുട്ടകൾ കണ്ടെത്തിയത്. ഇന്ത്യയിൽ പക്ഷികളെ പോലെ മുട്ടയിട്ട് വംശ പരമ്പര നിലനിർത്തിയിരുന്ന ദിനോസറുകൾ നില നിന്നിരുന്നുവെന്നാണ് ഇത് നൽകുന്ന സൂചന.
ധാർ ജില്ലയിലെ ദിനോസർ ഫോസിൽ പാർക്കിൽ നടത്തിയ ഗവേഷണത്തിലാണ് മുട്ടകൾ കണ്ടെത്തിയിരുന്നത്. 10 മുട്ടകൾ കണ്ടെത്തിയിരുന്നു. ഒന്നിനോട് ഒന്ന് ചേർന്ന് കിടക്കുന്ന രീതിയിൽ ആയിരുന്നു മുട്ടകൾ ഉണ്ടായിരുന്നത്. മൾട്ടി ഷെൽഡ് എഗ്സ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. സൗരോപോഡ് എന്ന വിഭാഗത്തിൽപ്പെടുന്ന ടിറ്റനോസോഴ്സ് എന്ന സ്പീഷിസാണ് ഇതാണെന്നാണ് ഗവേഷകർ പറയുന്നത്. കണ്ടെത്തലുകൾ ഗവേഷകർ സൈന്റിഫിക് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ടിറ്റനോസോഴ്സ് എന്ന സ്പീഷിസിൽ പെടുന്ന ദിനോസറുകളിലാണ് മൾട്ടി ഷെൽഡ് എഗ്സ് എന്ന പ്രതിഭാസം കാണപ്പെടുകയെന്നാണ് ഗവേഷകർ പറയുന്നത്. ഇതിന് കാരണം ഇവരുടെ അണ്ഡനാളത്തിന്റെ ഘടന പക്ഷികളുടേതിന് സമാനമായ രീതിയിലായിരിക്കും. ഇതാണ് കണ്ടെത്തിയ മുട്ടകൾ ടിറ്റനോസോഴ്സിന്റെയാണെന്ന് സ്ഥിരീകരിക്കാൻ കാരണമെന്നും ജേണലിൽ പറയുന്നു.
ടിറ്റനോസോഴ്സറുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് 2007 മുതലാണ് ധാറിൽ ഗവേഷകർ പഠനം ആരംഭിച്ചത്. ഇതിന് മുൻപ് പാർക്കിൽ നിന്നും ടിറ്റനോസറുകളുടെ 52 കൂടുകൾ കണ്ടെടുത്തിരുന്നു.
Comments