ന്യൂഡൽഹി: അത്യാധുനിക യുദ്ധതന്ത്രങ്ങളിൽ ഉപഗ്രങ്ങളെ പ്രതിരോധ മേഖലയ്ക്കും ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി. ഇന്ന് ലോകത്തിലെ വൻ സൈനിക ശക്തികൾ ഉപഗ്രഹവേധ സംവിധാ നങ്ങൾ ബഹിരാകാശത്ത് തന്നെ ഒരുക്കുന്ന തിരക്കിലാണെന്നും ഇന്ത്യ ആ രംഗത്ത് അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നുമാണ് ചൗധരി അഭിപ്രായപ്പെട്ടത്. ഭൂതല-ബഹിരാകാശ ബുദ്ധികേന്ദ്രങ്ങളെന്ന വിഷയത്തിൽ ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ 12-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചൗധരി.
ഇന്ന് ബഹിരാകാശം എല്ലാ രാജ്യങ്ങളും വിവിധ കാര്യങ്ങൾക്ക് ഉപയോഗിച്ച് തുടങ്ങിയി രിക്കുന്നു. ഭൂമിയിൽ നിന്നും യുദ്ധം ചെയ്യുന്നതിനേക്കാൾ ഫലപ്രദവും എളുപ്പവുമായി ബഹിരാകാശത്തെ കാണുന്നതിൽ പല രാജ്യങ്ങളും അപകടരമായ തന്ത്രങ്ങളാണ് മെനയുന്നത്. ഇന്ത്യ അടിയന്തിരമായി ബഹിരാകാശത്തെ നമ്മുടെ മികച്ച സംവിധാനങ്ങളെ പ്രതിരോധ സംവിധാനങ്ങളുമായി കൂട്ടിയിണക്കണമെന്നും ചൗധരി പറഞ്ഞു.
ഇന്ത്യയുടെ മിഷൻ ശക്തി പദ്ധതി ബഹിരാകാശ പ്രതിരോധ രംഗത്ത് ഏറെ ഗുണം ചെയ്യും. അതിനായി നിലവിലെ ബഹിരാകാശ മേഖലയിലെ കിടമത്സരങ്ങളും ലോകശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന തയ്യാറെടുപ്പും നാം നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും ചൗധരി പറഞ്ഞു.
Comments