കോഴിക്കോട്: കൊലവിളി മുദ്രാവാക്യവുമായി സിപിഎം മുദ്രാവാക്യം. കോഴിക്കോട് തിക്കോടി ടൗണിലാണ് സിപിഎമ്മിന്റെ കൊലവിളി പ്രകടനം.” ഏത് പൊന്നു മോനായാലും വല്ലാണ്ട് കളിച്ചാൽ കയറി കൊത്തിക്കീറുമെന്ന് ‘ മുദ്രാവാക്യം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്നും പ്രകടനത്തിൽ മുദ്രാവാക്യം ഉയർന്നു. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാൽ കൊല്ലാൻ ഞങ്ങൾ മടിക്കില്ല എന്ന് വരെ കൊലവിളി മുദ്രാവാക്യമുയർന്നു.
അതേസമയം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. കുറ്റ്യാടി അമ്പലക്കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് നേരെയാണ് ബോംബേറ്. ആക്രമണത്തിൽ ജനൽച്ചില്ലുകൾ പൊട്ടി. ഇന്ന് പുലർച്ചെയായിരുന്നു ബോംബേറ്. കുറ്റ്യാടി സിഐയും സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആക്രമത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം.
നയതന്ത്ര സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു.എന്നാൽ പ്രതിഷേധങ്ങളയൊക്കെയും അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. സിപിഎം,ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്നാണ് മുഖ്യമന്ത്രിക്കെതിരെ തെരുവിലിറങ്ങുന്നവരെ അടിച്ചൊതുക്കുന്നത്. ആക്രമാസക്തരായാണ് സിപിഎം പ്രവർത്തകർ തെരുവിൽ അഴിഞ്ഞാടുന്നത്.
Comments