കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ സൗകാത് മോല്ലയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. കൽക്കരി മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് തൃണമൂൽ എംഎൽഎയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയിൽ നിന്നും കൽക്കരി മോഷ്ടിച്ചെന്നാണ് കേസ്.
കാനിങ് പർബ നിയോജകമണ്ഡലത്തിലെ എംഎൽഎയായ സൗകാത മോല്ല സിബിഐയുടെ കൊൽക്കത്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപിയായ അഭിഷേക് ബാനർജിയുടെ ഭാര്യയെ ചോദ്യം ചെയ്തിരുന്നു. അവരുടെ വസതിയിൽ നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളം സമയം നീണ്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് തൃണമൂൽ എംപിയുടെ ഭാര്യയെ സിബിഐ ചോദ്യം ചെയ്യുന്നത്. നേരത്തെ 2021 ഫെബ്രുവരിയിലായിരുന്നു അവർ സിബിഐയെ അഭിമുഖീകരിച്ചത്.
ബംഗാളിലെ കുനുസ്റ്റോരിയ, കജോര മേഖലകളിലായാണ് കേസിനാപ്ദമായ കൽക്കരി ഖനി സ്ഥിതിചെയ്യുന്നത്. ഖനിയിൽ നിന്നും കൽക്കരി മോഷ്ടിക്കപ്പെട്ട സംഭവത്തിൽ 2020 നവംബറിലായിരുന്നു സിബിഐ അന്വേഷണം ആരംഭിക്കുന്നത്.
Comments