തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഇ പി ജയരാജന്റെ പേര് പരാമർശിക്കാതെ ഇൻഡിഗോ റിപ്പോർട്ട്. വിമാനക്കമ്പനിയുടെ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയെന്നാണ് ആരോപണം.
ഇ.പി.ജയരാജന്റെ പേര് ബോധപൂർവ്വം ഒഴിവാക്കിയെന്നും ഇവർ ആരോപിക്കുന്നു. പാർട്ടിയുടേയും പോലീസിന്റേയും സമ്മർദ്ദഫലമാണ് ഈ റിപ്പോർട്ട്. കണ്ണൂർ സ്വദേശിയായ എയർപോർട്ട് മാനേജർ വിജിത്ത് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി എന്നും വി.ഡി.സതീശൻ പറഞ്ഞു.
റിപ്പോർട്ടിനെതിരെ പ്രതിപക്ഷനേതാവ് പരാതി നൽകും. ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവിക്ക് ആണ് പരാതി നൽകുന്നത്. റിപ്പോർട്ട് വ്യാജമെന്നും പരാതിയിൽ പറയുന്നു.
Comments