ലക്നൗ:ഉത്തർപ്രദേശിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് സ്റ്റേ ഇല്ല. പൊളിക്കലിനെതിരെ ജാമിയത്ത് ഉലമ ഇ ഹിന്ദ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നതിന് നിയമനടപടികൾ പാലിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. അനധികൃത കെട്ടിടങ്ങൾ പൊളിയ്ക്കുന്ന സമയത്ത് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. ബുൾഡോസർ ഉപയോഗിക്കുന്നതിന് മുൻപ് നോട്ടീസ് നൽകിയിട്ടില്ലെന്ന ആരോപണവും സർക്കാർ തള്ളി.
ഹർജിക്കെതിരെ 3 ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ യുപി സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി .കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.
അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ പ്രയാഗ് രാജ് ജില്ലയിലെ അക്രമക്കേസിലെ മുഖ്യസൂത്രധാരന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ആയുധങ്ങൾക്കൊപ്പം ആക്ഷേപകരമായ പോസ്റ്ററുകളും കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് പൊളിക്കലിന് സ്റ്റേ ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ ഇ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചത്.
Comments