ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ഭീകരരെയാണ് വധിച്ചത്. കുൽഗാമിലെ മിഷിപോരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഔദ്യോഗിക ട്വിറ്ററിലൂടെ ജമ്മു കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മിഷിപോരയിൽ എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാസേനയും തിരിച്ചടിയ്ക്കുകയായിരുന്നു.
പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് നിഗമനം. പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
ഇതിനിടെ അനന്തനാഗ് ജില്ലയിലും ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയാണ്. ഹൻഗൽഗുണ്ട് മേഖലയിലാണ് ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടെ എത്തിയത്.
Comments