ലക്നൗ: അഗ്നിപഥ് പദ്ധതിക്കെതിരായി വ്യാജവാർത്ത പ്രചരിപ്പിച്ച സമാജ് വാദി പാർട്ടി നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു. ഫാക്ടറി സ്ഫോടനത്തിന് ഇരായായവരെ അഗ്നിപഥ് പദ്ധതിയുടെ പേരിൽ ആത്മഹത്യ ചെയ്തവരായി പ്രചരിപ്പിച്ചാണ് സമാജ് വാദി പാർട്ടി നേതാവായ രചന സിംഗ് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഉത്തർപ്രദേശിലെ ഹാംപൂർ ജില്ലയിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ യുവാക്കളുടെ ചിത്രമാണ് രചന സിംഗ് ദുരുപയോഗം ചെയ്തത്.
സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരും തയ്യാറെടുക്കുന്നവരുമായ ഉദ്യോഗാർത്ഥികളോട് ഞാൻ അഭ്യർത്ഥിക്കുകന്നു. സർക്കാർ തീരുമാനം പിൻവലിക്കും. ഇത് യുവാക്കളുടെ വിജയമായിരിക്കും, പ്രതീക്ഷ കൈവിടരുത് എന്ന കുറിപ്പോടെയാണ് രചന സിംഗ് ഫോട്ടോ പങ്ക് വെച്ചത്. അഗ്നിപഥ് പദ്ധതിയിൽ നിരാശരായ യുവാക്കൾ എന്ന വ്യാജേനയാണ് ചിത്രം പ്രചരിപ്പിച്ചത്.
രക്തത്തിൽ കുളിച്ച് നിൽക്കുന്ന, ശരീരത്തിൽ പലയിടങ്ങളിലായി പൊള്ളലേറ്റ യുവാക്കളുടെ ചിത്രമായിരുന്നു ഇത്.സംഭവം വിവാദമായതോടെ രചന, പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നിരവധി പേരാണ് സമാജ് വാദി പാർട്ടിയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. അഗ്നിപഥിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ചിലർ ആസൂത്രണം ചെയ്തതാണെന്ന സംശയം ശരിവെയ്ക്കുന്നതാണ് ഈ പോസ്റ്റ്.
Comments