പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹോദനുൾപ്പെടെ അടുത്ത ബന്ധുക്കൾ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 17-കാരനായ സഹോദരനും കൂട്ടുകാരുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതൃസഹോദരൻ ഉൾപ്പെടെയുള്ളവരാണ് പോലീസിന്റെ പിടിയിലായത്.
സ്വന്തം വീട്ടിൽ വെച്ചാണ് സഹോദരന്റെ ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായതെന്ന് പോലീസ് പറയുന്നു. അമ്മാവന്റെ വീട്ടിൽ താമസിച്ച ഘട്ടത്തിൽ അയാളും മോശമായി പെരുമാറിയെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. വൈദ്യ പരിശോധയിൽ പീഡനം നടന്നുവെന്ന് വ്യക്തമായതോടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. സഹോദരനെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. അമ്മയും അച്ഛനും വേർപിരിഞ്ഞു കഴിയുന്നതിനാൽ അച്ഛനും സഹോദരനും മുത്തശ്ശിക്കുമൊപ്പമാണ് 16-കാരി താമസിച്ചുവന്നിരുന്നത്.
ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയിൻ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സുഹൃത്തുകളായ രണ്ടു പേർ ലൈംഗികമായി ഉപയോഗിച്ചുവെന്നതായിരുന്നു ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച വിവരം. വൈദ്യ പരിശോധനയ്‌ക്ക് ശേഷം നൽകിയ മൊഴിലാണ് സ്വന്തം സഹോദരനും അമ്മാവനും പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഉടൻ തന്നെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments