കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം. വടക്കൻ അഫ്ഗാനിസ്ഥാനിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. വെള്ളിയാഴ്ച പള്ളിയിൽ ഉച്ച നമസ്ക്കാരത്തിന് വിശ്വാസികൾ എത്തിയപ്പോഴായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്കോളം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സ്ഫോടക വസ്തുക്കൾ പള്ളിക്കുള്ളിൽ സ്ഥാപിക്കുകയായിരുന്നുവെന്നും പ്രാർത്ഥനയ്‌ക്കായി വിശ്വസികൾ എത്തിയപ്പോൾ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഏപ്രിലിൽ സമാനമായ ബോംബ് ആക്രമണത്തിൽ നിരവധി ആൾക്കാർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 22 ന് ഇമാം ഷാഹിബ് ജില്ലയിലെ ഒരു പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 36 ആരാധകർ കൊല്ലപ്പെട്ടത്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം നടന്ന ഏറ്റവും വലിയ സ്ഫോടകമായിരുന്നു അത്. ജുമുഅ നമസ്‌കാരത്തിന് ശേഷം ചടങ്ങുകൾ നടത്തിയ ന്യൂനപക്ഷ സൂഫി വിഭാഗക്കാരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, തങ്ങൽ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ വന്നതിന് ശേഷം ബോംബാക്രമണങ്ങൾ കുറഞ്ഞുവെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വയ്‌ക്കുന്നത് തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
Comments