കട്ടക്ക് : രണ്ടാം ടി ട്വന്റി മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 82 റൺസിന് പരാജയപ്പെടുത്തി ടീം ഇന്ത്യ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 170 എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് മറികടക്കാനായില്ല. ഇന്ത്യയുടെ ബൗളിംഗിന് മുന്നിൽ തകർന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് 16.5 ഓവറിൽ എല്ലാ വിക്കറ്റും നഷ്ടപ്പെട്ടു. 87 റൺസ് മാത്രമാണ് നേടാനായത്. പരമ്പരയിൽ തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മത്സരിച്ച് വിജയിക്കുന്നത്. 55 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ടോപ്പ് സ്‌കോറർ.
ദിനേശ് കാർത്തിക്കും ഹർദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്‌ക്ക് വേണ്ടി ക്രിസിൽ നിറഞ്ഞാടിയത്. 27 ബോളിൽ രണ്ട് സിക്‌സറും ഒൻപത് ബൗണ്ടറിയും പറത്തിക്കൊണ്ട് ദിനേശ് കാർത്തിക് 55 റൺസ് നേടിയപ്പോൾ, 31 ബോളിൽ 3 സിക്‌സറും മൂന്ന് ബൗണ്ടറിയുമായി ഹാർദ്ദിക് 46 റൺസ് ഉയർത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റുതുരാജ് ഗേയ്ക്വാദിനെ നഷ്ടമായി( 7 ബോളിൽ 5 റൺസ്). ഇഷാൻ കിഷാൻ 26 ബോളിൽ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമുൾപ്പെടെ 27 റൺസ് നേടി. എന്നാൽ ഗേയ്ക്വാദിന് പിന്നാലെ ഇറങ്ങിയ ശ്രേയസ് അയ്യർക്ക് രണ്ട് ബോളിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ( 4 റൺസ്).
നാലാമതിറങ്ങിയ ഋഷഭ് പന്ത് 23 ബോളിൽ 2 ബൗണ്ടറി ഉൾപ്പെടെ 17 റൺസ് നേടി. ഹാർദ്ദിക് പാണ്ഡ്യയും ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യയെ കരയ്‌ക്കെത്തിച്ചത്. എന്നാൽ പത്തോവർ കഴിഞ്ഞപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 56 റൺസിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു.
പന്തിന് പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാർത്തിക്കും ഹാർദ്ദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ തകർത്തടിച്ചതാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോർ നേടിത്തന്നത്. അവസാന അഞ്ചോവറിൽ 73 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പത്തൊൻപതാം ഓവറിൽ ഇരുവരും പുറത്തായത് അവസാന ഓവറിലെ സ്‌കോറിംഗിനെ ബാധിച്ചു.
ദക്ഷിണാഫ്രിക്കക്കുവേണ്ടി ലുങ്കി എങ്കിഡി രണ്ട് വിക്കറ്റെടുത്തു.
രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിൽ തന്നെ നിരാശയാമുണ്ടായത്. ഓപ്പണറായ ക്വിന്റർ ഡി കോക്ക് 13 ബോളിൽ 14 റൺസ് എടുത്ത് പുറത്തായത് ടീമിന്റെ പ്രകടനത്തെ നന്നായി ബാധിച്ചു. 11 ബോളിൽ 8 റൺസ് എടുത്ത് തെമ്പ ബവൂമ ഔട്ട് ആയപ്പോൾ, ആറ് ബോൾ നഷ്ടപ്പെടുത്തിക്കൊണ്ട് ഡ്വെയിൻ പ്രിട്ടോറിസും ക്രിസിൽ നിന്ന് മടങ്ങി.
റാസി വാൻ ഡെർ ദൂസെനും (20), മാർകോ ജാൻസെനും(12) മാത്രമാണ് രണ്ടക്ക സ്‌കോർ നേടിയത്.
ഇന്ത്യയ്‌ക്ക് വേണ്ടി ആവേഷ് ഖാൻ നാല് വിക്കറ്റ് വീഴ്‌ത്തി. യുസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റും ഹർഷൽ പട്ടേലും, അക്‌സർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
Comments