ലക്നൗ: സൈന്യത്തിലേയ്ക്ക് കൗമാരക്കാരെ നിയോഗിക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെ തിരെ നടക്കുന്ന കലാപങ്ങൾക്കെതിരെ കർശന നിയമനടപടിയുമായി വിവിധ സംസ്ഥാ നത്തെ പോലീസ് വിഭാഗം. കലാപങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യുപി ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ പോലീസ് നീക്കം തുടങ്ങി. രാജ്യമൊട്ടാകെ കലാപം അഴിച്ചുവിടാനുള്ള വിഘടനവാദ ശക്തികൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ ഇന്നലെ നടന്ന അക്രമങ്ങളിൽ ഇതുവരെ 6 എഫ് ഐ ആറുകളിലായി 260 പേർക്കെതിരെയാണ് കേസ് എടുത്തത്. എല്ലാവരും പോലീസ് കസ്റ്റഡിയിലാണെന്ന് പോലീസ് മേധാവി അറിയിച്ചു. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കാനാണ് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ബീഹാറിൽ അക്രമം വ്യാപകമായതിന് പിന്നാലെയാണ് തികച്ചും ആസൂത്രിതമായ രീതിയിൽ ഉത്തർപ്രദേശ്, തെലങ്കാനയിലെ സെക്കന്തരാബാദ് എന്നിവിടങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ തിരിഞ്ഞുപിടിച്ച് ആക്രമണം നടക്കുന്നത്.
അഗ്നിപഥ് എന്നത് നിലവിലെ ഒരു സാഹചര്യവും അട്ടിമറിക്കാനല്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ചെറുപ്രായത്തിൽ തന്നെ സൈന്യത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ കൂടുതൽ പേർക്ക് അവസരം നൽകാനും എല്ലാ മേഖലകളിലും ജോലിചെയ്യാൻ സന്നദ്ധതയുള്ളവർ സൈനിക അച്ചടക്കവും സാങ്കേതിക തികവും നേടുവാൻ ലഭിക്കുന്ന അവസരമായി കാണണമെന്ന കേന്ദ്രപ്രതിരോധ വകുപ്പിന്റെ ആഹ്വാനമാണ് പുറത്തുവന്നത്.
തെലങ്കാനയിൽ സെക്കന്തരാബാദിൽ 1500നും 3000നും ഇടയിൽ യുവാക്കളാണ് പ്രക്ഷോഭ ത്തിന്റെ പേരിൽ റെയിൽവേ സ്റ്റേഷനുകളിലെത്തി വൻകലാപം ഉണ്ടാക്കിയതെന്ന് റെയിൽവേ പോലീസ് എസ്.പി അറിയിച്ചു. നിർത്തിയിട്ടിരുന്ന തീവണ്ടികളുടെ ജനൽ ചില്ലുകളെല്ലാം അടിച്ചു തകർത്ത അക്രമികൾ രണ്ട് ബൈക്കുകൾ ട്രാക്കിൽ കൊണ്ടുവന്നിട്ട് തീയിടുകയും പ്ലാറ്റ്ഫോമിൽ നിന്നിരുന്ന യാത്രക്കാരുടെ ബാഗുകളും മറ്റ് വസ്തുവകകളും തട്ടിയെടുത്ത് തീയിട്ടാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും റെയിൽവേ പോലീസ് അറിയിച്ചു. 20 കോടി രൂപയുടെ നഷ്ടമാണ് സെക്കന്തരാബാദിൽ റെയിൽവേ കണക്കാക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143,147,324,307,453,427,448,336,332,341 എന്നീ വകുപ്പുകൾ ചേർത്താണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments