ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. ക്ഷേത്രവും വിഗ്രഹങ്ങളും അടിച്ച് തകർത്തു. തടയാൻ എത്തിയ ഹിന്ദു വിശ്വാസികളെയും മതമൗലികവാദികൾ മർദ്ദിച്ചു.
ടാഗോർഗാവിലെ പിർഗഞ്ചിലെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രദേശവാസികളായ മുഹമ്മദ് അലമിഗർ, സഹസാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രം തകർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. വാഹനങ്ങളിൽ മാരകായുധങ്ങളുമായി എത്തിയ ഇവർ ഹിന്ദു ഭൂരിപക്ഷ മേഖലയിലെ ക്ഷേത്രം അടിച്ച് തകർക്കുകയായിരുന്നു. ഇത് കണ്ടെത്തിയ പ്രദേശവാസികൾ അക്രമികളെ തടാൻ ശ്രമിച്ചു. എന്നാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മതമൗലികവാദികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ക്ഷേത്രവും വിഗ്രഹങ്ങളും പൂർണമായി തകർന്നു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്തിടെയായി ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരായ ആക്രമണം വർദ്ധിക്കുകയാണ്. അടുത്തിടെയും ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ദുർഗാ പൂജ വേളയിൽ രാജ്യത്തെ ക്ഷേത്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.
Mohammad Alamgir, Azizul Huq, Sahazahan and their gangs attacked on Hindus and Temple at Pirganj, Tagorgaon Bangladesh. Bharati Rani Menaka Das, Amala Das, Kanika Das and more than 10 Hindu man and women were injured. And Temple Idols were completely destroyed. 18/06/2022 pic.twitter.com/hEteeHub4B
— Pandit Pradip Chandra (पण्डित प्रदीप चन्द्र) (@PradipChandra7) June 18, 2022
Comments