ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായി ജനങ്ങൾ. കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 25 പേരിലധികം മരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഏകദേശം നാല്പത് ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കവും കൊടുങ്കാറ്റും ബാധിച്ചുവെന്ന് അധികൃതർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിലാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. മഴയും കാറ്റും പ്രവചനാതീതമായി ദിവസംതോറും വർദ്ധിക്കുകയാണെന്നും അധികൃതർ അറിയിക്കുന്നു.
ആഴ്‌ചകളായി തുടരുന്ന കനത്ത മഴയിൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അഫ്ഗാൻ സൈന്യവും പോലീസും. നിർത്താതെ പെയ്ത മഴയിൽ നദികൾ അതിവേഗം കരകവിഞ്ഞ് ഒഴുകിയതോടെ കരയിലേയ്‌ക്ക് അമിത തോതിൽ ജലം കയറുകയും ഗ്രാമങ്ങളിലെ വീടുകൾ മൂടപ്പെടുകയുമായിരുന്നു. വീട് നഷ്ടമായവരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക് മാറ്റിയതായി സർക്കാർ പറഞ്ഞു.
വെളളപ്പൊക്കത്തിന് പുറമെ ശക്തമായ കാറ്റും ഇടിമിന്നലും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. കുട്ടികളടക്കമുള്ളവർ ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്. നന്ദ നഗരത്തിൽ ഇടിമിന്നലേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്. കുന്നിൻ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളും ആശങ്കയിലാണ്. ചിറ്റഗോങ്ങിലെ മലയോര ഗ്രാമങ്ങളിൽ വിടുകൾക്ക് മുകളിലേയ്‌ക്ക് മണ്ണിടിഞ്ഞ് വീണ് നാല് പേർ മരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments